Wednesday 29 June 2016

തകര്‍ന്നു വീണ സ്വപ്‌നങ്ങള്‍


കഴുമരത്തിന്റെ കവാടങ്ങളില്‍
കറുത്ത് മുഖപടമണിഞ്ഞ സ്വപ്‌നങ്ങള്‍
അന്ധമായ ആഗ്രഹങ്ങളുടെ ചിറകുകളെ
കാലത്തിന്‍റെ ചമ്മട്ടികള്‍ കൊണ്ട്
വരിഞ്ഞു മുറുക്കിയത് ഇന്നും
അഴിച്ചു മാറ്റപ്പെടാതെ കിടക്കുന്നു
രക്തസാക്ഷിത്വം വരിച്ച കാലങ്ങള്‍
പല്ലിയുടെ വാലുപോലെ ഒന്നിനു പകരം
ഒന്നായി മുളച്ച് വരുമ്പോള്‍
കഷണ്ടി കയറുന്ന തലയിലെ മുടിനാരിഴ-
പോലെ, സമയം മരണത്തിലേക്കവളെ
വലിച്ചടുപ്പിക്കുകയാണ്‌.

ചെറിയൊരു കാറ്റില്‍ പോലും തകര്‍ന്നു-
വീഴുന്ന ചീട്ട്ക്കൊട്ടാരങ്ങളാണ്
വിശ്വാസമെന്ന് ചൊല്ലിപ്പഠിപ്പിച്ചതും
ഇതേ കാലത്തിന്‍റെ ഇലത്തുമ്പുകളില്‍
പറ്റിപ്പിടിച്ചിരുന്ന മഞ്ഞുത്തുള്ളികളാണ്
ആരും ആര്‍ക്ക് വേണ്ടിയും സഹനത്തിന്‍റെ
ചെങ്കുത്തായ നിരപ്പുകളില്‍
പോരാടുകയില്ലെന്ന്‍ പഠിപ്പിച്ചവര്‍ക്ക്
ഈ കാലത്തിനൊപ്പം വിടച്ചൊല്ലട്ടെ

*****************************************************www.facebook.com

No comments:

Post a Comment